കണ്ണൂർ പയ്യന്നൂർ ഏഴോം നെരുവമ്പ്രത്ത് ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ തീപിടുത്തത്തിൽ ഒഴിവായത് വൻ ദുരന്തം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കരിയിലകൾക്കും പുല്ലിനും പിടിച്ച തീ നിമിഷങ്ങൾക്കുള്ളിൽ ആളിപ്പടരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വർക്ക് ഷോപ്പിലേക്കും ജനവാസ മേഖലയിലേക്കും തീ പടരാൻ സാധ്യതയുണ്ടായിരുന്നെങ്കിലും നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും സമയോചിതമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കി.
ഉച്ചയ്ക്ക് 12:30-ഓടെയാണ് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കഠിനമായ ചൂടും കാറ്റും കാരണം തീ വേഗത്തിൽ പടർന്നു പിടിച്ചു. ഉടൻ തന്നെ പയ്യന്നൂരിൽ നിന്ന് അഗ്നിശമന സേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ വർക്ക് ഷോപ്പിൽ നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നതിനാൽ തീ അങ്ങോട്ടേക്ക് പടർന്നിരുന്നെങ്കിൽ വലിയ നാശനഷ്ടങ്ങൾ സംഭവിക്കുമായിരുന്നു. വേനൽക്കാലം കടുക്കുന്ന സാഹചര്യത്തിൽ പറമ്പുകളിലും മറ്റും തീയിടുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.




അഭിപ്രായങ്ങളൊന്നുമില്ല: